Saturday, July 7, 2012

വാക്കേ വാക്കേ...

 വാക്കേ വാക്കേ....

നൂറു വാക്കുകള്‍ കൂടിയേ നാവിനുള്ളെന്നറിഞ്ഞാല്‍ 
എന്താവും കാര്യം?
പിശുക്കനായ കച്ചവടക്കാരനെപ്പോലെ ഓരോ വാക്കും
തൂക്കിയളന്നു നോക്കും,.

എവിടെ വേണ്ട,എവിടെ ഒരു തലയാട്ട്,
എവിടെ വിരലുകളുടെ നീക്കം..,
 ഇറക്കം....

കൈതച്ചക്ക,മഞ്ഞ്,മുളകുപാടം,ചാറ്റല്‍മഴ,വെയില്‍
എന്നിങ്ങനെ തെറിച്ചു നില്‍ക്കുന്ന 
കുറച്ചു വാക്കുകളാദ്യമേ  വിളിച്ചു കൂവും,
ചിലപ്പോള്‍ നിശബ്ദതയിലേക്ക്....
ആര്‍ത്തി തീരാതെ ഓര്‍മ്മകളിലേക്ക് തലയിടും....

മൌനത്തിന്‍റെയാഴം വന്നു പൊതിഞ്ഞു വീര്‍പ്പുമുട്ടിക്കും...,
ഒരു പുലയാട്ടോ, വിലകെട്ട വളിപ്പോ
നിരത്തി നുണഞ്ഞിരിക്കാന്‍.... വല്ലാതെ,

കടല്‍, മഴക്കോള്, മണല്‍ത്തരി, കുരുമുളക്...
ഇങ്ങനെ ഉടുത്തൊരുങ്ങിയ വാക്കുകള്‍ വന്നുമുട്ടിവിളിക്കും..

അത്ര വിലപ്പെട്ടയൊന്നെത്തും വരെ...
തൊണ്ണൂറ്റിയൊന്‍പതാമത്തെ വാക്കിന്‍റെ വക്കത്ത്..
തടിക്കു കയ്യും കൊടുത്ത്‌........

രാഹുൽ .ജി
 

Friday, July 6, 2012

Mathrubhoomi weekly

പത്മപ്രിയയുടെ  കവിത 
മാതൃഭൂമി  ആഴ്ച്ച പ്പതിപ്പ്‌    july 8

Tuesday, July 3, 2012

തുവാല,വെളിച്ചം,രാത്രി....അങ്ങനെപോകുന്നു....


1.തുവാല,വെളിച്ചം,രാത്രി....അങ്ങനെപോകുന്നു....

ചുവന്ന  തുവാലയിലെ നെടുകെയുള്ള  മുന്നു വരകള്‍.
ഒന്നിലൂടെ പകലും രാത്രിയും ബാസ്സോടുന്നുണ്ട്...
വിളക്കുമരത്തിന്‍റെ ചുവട്ടില്‍  ഇറ്റ്‌ ഇറ്റ്‌ വീഴുന്ന 
വെളിച്ചത്തെ ഒരു പത്രക്കടലാസില്‍ പൊതിഞ്ഞെടുത്തു 
ഇരുട്ടത്തിരുന്നഴിച്ച് കൂട്ടുകാരിക്ക് കൊടുത്തു.

കലണ്ടറിലില്ലാത്ത ദിവസത്തിലേക്ക് കയറിപ്പോകുന്ന ബസ്‌റൂട്ട്
വൈകിവന്നിറങ്ങുമ്പോള്‍ വഴി തെറ്റാതിരിക്കാനാണവള്‍ക്ക്
പത്രക്കടലാസില്‍ പൊതിഞ്ഞ വെളിച്ചം.

"കപ്പയിലകള്‍ക്കടിയിലെ ചിലന്തിവലയില്‍ കുടുങ്ങിക്കിടക്കുന്ന കാറ്റ് "
എന്നു തുടങ്ങുന്ന കവിത വായിച്ചുകൊണ്ടിരുന്നപ്പോഴാണു
നെടുകെയുള്ള വരയില്‍  നിന്നും ബസ്‌ മറിഞ്ഞ്

2. ഒരിലയും.....

ഒരിലയും അവര്‍ത്തിക്കുന്നില്ല, ഒരു വേരും, ഒരു പൂവും...
ഓരോ തവണയും ഇത്ര സൂക്ഷ്മത...
ഇങ്ങനെ പുതിയതാവാന്‍  ഇവയൊക്കെ എന്തുമാത്രം കഷ്ടപ്പെടുന്നുണ്ടാവും.,
അല്ലെങ്കില്‍ തന്നെ  ആരും തൊടാത്തൊരു വാക്കിനുവേണ്ടി  ഞാന്‍  വെറുതെ കുറെ സമയം
കളഞ്ഞതാണല്ലോ....

രാഹുൽ. ജി
ബി.ഏ. മലയാളം  അവസാനവർഷം




ശ്രീജിത് വി.റ്റി. ഇങ്ങനെ വായിക്കുന്നു

hanky, lamps, night...so it goes
three lines across
on the red hanky
buses are plying through one
day and night...

packed a beam of light
dripping under the lamp post
in a piece of newspaper
unwrapped and gifted to my girl

a bus rout that climbs into
a day not marked in calendar

the packed light in the pulp
is to guide her when she alights
late in the night

and it was then, when I was reading the poem
beginning with " the wind that got trapped
in the spider's web among the tapioca leaves
that the bus toppled and...