വാക്കേ വാക്കേ....
നൂറു വാക്കുകള്‍ കൂടിയേ നാവിനുള്ളെന്നറിഞ്ഞാല്
എന്താവും കാര്യം?
പിശുക്കനായ കച്ചവടക്കാരനെപ്പോലെ ഓരോ വാക്കും
തൂക്കിയളന്നു നോക്കും,.
എവിടെ വേണ്ട,എവിടെ ഒരു തലയാട്ട്,
എവിടെ വിരലുകളുടെ നീക്കം..,
ഇറക്കം....
കൈതച്ചക്ക,മഞ്ഞ്,മുളകുപാടം,ചാറ്റല്‍മഴ,വെയില്
എന്നിങ്ങനെ തെറിച്ചു നില്ക്കുന്ന
കുറച്ചു വാക്കുകളാദ്യമേ വിളിച്ചു കൂവും,
ചിലപ്പോള്‍ നിശബ്ദതയിലേക്ക്....
ആര്‍ത്തി തീരാതെ ഓര്‍മ്മകളിലേക്ക് തലയിടും....
മൌനത്തിന്റെയാഴം വന്നു പൊതിഞ്ഞു വീര്‍പ്പുമുട്ടിക്കും...,
ഒരു പുലയാട്ടോ, വിലകെട്ട വളിപ്പോ
നിരത്തി നുണഞ്ഞിരിക്കാന്‍.... വല്ലാതെ,
കടല്‍, മഴക്കോള്, മണല്‍ത്തരി, കുരുമുളക്...
ഇങ്ങനെ ഉടുത്തൊരുങ്ങിയ വാക്കുകള്‍ വന്നുമുട്ടിവിളിക്കും..
അത്ര വിലപ്പെട്ടയൊന്നെത്തും വരെ...
തൊണ്ണൂറ്റിയൊന്പതാമത്തെ വാക്കിന്റെ വക്കത്ത്..
തടിക്കു കയ്യും കൊടുത്ത്........
രാഹുൽ .ജി