ബഷീർ പറയുമ്പോലെ മധുരസുരഭിലമായ ഒരു സുന്ദരദിവസം കടന്നു പോയി.കുട്ടികൾ പറയുന്നതു കേൾക്കാൻ ചെവിയോർത്തുകൊണ്ട് അങ്ങനെ ഇരുന്നു കൊടുത്തു. അനന്തമായ സമയം അല്ലാഹുവിന്റെ ഖജനാവിൽ മാത്രമേ യുള്ളുവെന്ന് കാലവുമായി ബന്ധപ്പെടുത്തി കുട്ടികളെ ഓർമ്മപ്പെടുത്തിക്കൊണ്ട് ചെറുകഥാകൃത്ത് ഉണ്ണികൃഷ്ണൻ കളീക്കൽ ബഷീറിനെപ്പറ്റി പറഞ്ഞു തുടങ്ങി. ഭൗതികശാസ്ത്രാ ധ്യാപകനായ ഉണ്ണികൃഷണൻ തിയറി ഓഫ് ഖയോസു മായി ബഷീറിനെ ചേർത്തു വായിച്ചു..അദൃശ്യമായ ചില സംവേദന ങ്ങളിലൂടെ അറിയാതെ രചനകൾ ഉണ്ടാവുന്നതും അനിശ്ചിത ത്വവും പ്രവചനാതീതമായ സംഭവങ്ങളും കഥാ ലോകത്തി ലെങ്ങനെ പ്രകടമകുന്നുവെന്നതും ബഷീറിലൂടെ അദ്ദേഹം കാണിച്ചുതന്നു.ഡുവൽ നേച്ചർ ഓഫ് മാറ്റർ കുട്ടികൾക്ക് ഇമ്മിണി ബല്യഒന്നിലൂടെ ബോധ്യപ്പെടുത്താനും ഉണ്ണിക്കൃഷണനു സാധിച്ചു. ആ വൺനസ്സ് കുട്ടികളും ആസ്വദിച്ചു. തൊണ്ണൂറുകളിൽ മതൃഭൂമി ആഴ്ചപ്പതിപ്പിലും കഥ ദ്വൈവാരികയിലും കളിക്കൽ ഉണ്ണികൃഷണൻ സജീവമായിരുന്നു. കാലൊച്ച, നിശ്ശബ്ദനായ ഇര, ഞാൻ - ശത്രു, അരയന്നങ്ങളുടെ കൂട്ടുകാരൻ, മഹാസാക്ഷിയായ ഗംഗ തുടങ്ങിയ കഥകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗവേഷകനായും അദ്ധ്യാപകനായും വിദേശത്തും സ്വദേശത്തും തിരക്കായതോടെ ആ കഥാകാരനെ നമുക്കു നഷ്ടമായി. എങ്കിലും ഞങ്ങളുടെ സഹപ്രവർത്തകനായ ഡോ. ഉണ്ണികൃഷണന്റെ (അസോ. പ്രൊഫസർ, ഫിസിക്സ് വിഭാഗം) ഇന്നത്തെ ചാരുതയാർന്ന വാക്കുകൾ ഒരു തിരിച്ചുവരവിന്റെ സൂചനയായിരുന്നു......
പിന്നീട് കുട്ടികളുടെ കൂട്ടപ്പൊരിച്ചിൽ..!
സങ്കതി കുശാൽ ..മംഗളം.!