Sunday, October 19, 2014

കേരളത്തിലെ താളങ്ങളും കലകളും 2014 October 19

കേരളത്തിലെ താളങ്ങളും കലകളും എന്‍. ബി.എസ് പ്രസിദ്ധീകരിച്ചു.

കടപ്പാടുകളുടെ പുസ്തകം
മനോജ് കുറൂര്‍

ചെറുപ്പം മുതല്കണ്ടും കേട്ടും പരിചയിച്ചത് കലകളുടെ ലോകമാണ്. കഥകളിയും പാഠകവും മാജിക്കും അവതരിപ്പിക്കുകയും മറ്റു പല കലകളും ആവേശത്തോടെ ശ്രദ്ധിക്കുകയും ചെയ്ത മുത്തശ്ശന്‍. സംഗീതക്കച്ചേരി കേള്ക്കാനും സിനിമ കാണാനുമൊക്കെ സൈക്കിളുമെടുത്തു പാഞ്ഞിരുന്ന കഥകളി ചെണ്ട കലാകാരനായ അച്ഛന്‍. ‘ചെണ്ടപ്പുറത്തു കോലുവയ്ക്കുന്നിടത്തെല്ലാം ഞാനും പോയി.പുറത്തറിയുന്നതു റബ്ബറിന്റെയോ മറ്റു വ്യാപാരങ്ങളുടെയോ പേരിലാണെങ്കിലും എന്നെ സംബന്ധിച്ച് കോട്ടയം കലകളുടെ നാടാണ്. പണ്ടു നടന്ന കൂടിയാട്ടങ്ങളുടെ ഓര്മ്മകള്പേറിനില്ക്കുന്ന ഒട്ടേറെ കൂത്തമ്പലങ്ങള്‍. തെക്കും വടക്കുമുള്ള എണ്ണം പറഞ്ഞ കലാകാരന്മാരെല്ലാം പങ്കെടുക്കുന്ന ധാരാളം കഥകളികള്‍. കോടിമത പള്ളിപ്പുറത്തുകാവില്നടക്കുന്ന ഭദ്രകാളിത്തീയാട്ട്, അമ്മയുടെ നാടായ ഓണംതുരുത്തിനടുത്തു കുറുമുള്ളൂരില്നടക്കുന്ന മുടിയേറ്റ്, തിരുവഞ്ചൂരും മണര്കാടുമൊക്കെ അവതരിപ്പിക്കാറുള്ള ഗരുഡന്‍‌തൂക്കം, ഇത്തിത്താനം ഇളംകാവിലെ മയില്പ്പീലിത്തൂക്കം, അയ്യപ്പന്റെ അമ്പലങ്ങളിലെ ശാസ്താംപാട്ട്, നീണ്ടൂര്പൂരത്തിനു കളിത്തട്ടേല്കളി (ഇത് ഇവിടെ മാത്രമുള്ള കലയാണ്), പന്ത്രണ്ടു വര്ഷത്തിലൊരിക്കല്വാഴപ്പള്ളി കല്ക്കുളത്തുകാവില്നടക്കുന്ന മുടിയെടുപ്പ്, ചില കാവുകളില്രാത്രി പാട്ടും മുടിയാട്ടവും, ചിലയിടത്തു കോല്ക്കളി, മാര്ഗംകളി- അങ്ങനെയങ്ങനെ കണ്ടും കേട്ടുമറിഞ്ഞ പലതരം കലകള്‍. മാസങ്ങളോളം ഒരു രാത്രി പോലും വീട്ടിലുറങ്ങാതെ ഇവയൊക്കെ കാണാന്അലഞ്ഞുനടന്നിട്ടുണ്ട്. എന്റെ ചെറുപ്പത്തില്‍  ചെണ്ടമേളവും പഞ്ചവാദ്യവുമൊന്നും പ്രദേശങ്ങളില്വിസ്തരിച്ചു പതിവില്ലായിരുന്നു. അവയൊക്കെ കേള്ക്കാന്പെരുവനത്തും ആറാട്ടുപുഴയും നെമ്മാറ-വല്ലങ്കിയിലുമൊക്കെ പോയി. പിന്നെ മേളകലകളും ഇവിടങ്ങളില്ധാരാളമായി അവതരിപ്പിക്കാന്തുടങ്ങി.

എട്ടാം ക്ലാസ്സില്പഠിക്കുമ്പോഴാണു ചെണ്ട പഠിച്ചുതുടങ്ങിയത്. കുറച്ചുനാള്തുടര്ന്നെങ്കിലും പത്താം ക്ലാസ്സെന്ന പതിവ് ഉത്കണ്ഠയില്‍‌ത്തടഞ്ഞ് ചെണ്ടപഠിത്തം ഇടയ്ക്കു മുറിഞ്ഞു. പത്താം ക്ലാസ്സു കഴിഞ്ഞു തുടര്ന്നു. ചൂട്ടുവേലിക്കാരനായ ഹരിയും ഇപ്പോള്കളിയരങ്ങില്സജീവമായ കിടങ്ങൂര്രാജേഷുമായിരുന്നു സഹപാഠികള്‍. 1989 ല്കുമാരനല്ലൂരില്തായമ്പകയിലായിരുന്നു എന്റെ അരങ്ങേറ്റം. ഇരുപുറത്തുമായി ചെണ്ടയില്താളം പിടിക്കാന്‍ (വട്ടം പിടിക്കുക എന്നു പറയും) നിന്ന രണ്ടു പേരേ കണ്ടു ബോധം പോയില്ലെന്നേയുള്ളൂ. ചെണ്ടയില്അന്നത്തെ ഏറ്റവും വലിയ കലാകാരനായ പല്ലശ്ശന ചന്ദ്രമന്നാടിയാരും അച്ഛന്റെയും എന്റെയും ഗുരുനാഥനായ ആയാംകുടി കുട്ടപ്പമാരാരും! ഇരുവശത്തേക്കും നോക്കിയില്ല. കുനിഞ്ഞുനിന്നു പഠിച്ചതുപോലെ കൊട്ടി. മന്നാടിയാരാശാന്നന്നായി എന്നു പറഞ്ഞു. കീഴ്പ്പടം കുമാരന്നായരാശാനും മറ്റു കലാകാരന്മാരും കേള്ക്കാനുണ്ടായിരുന്നു. കുമാരന്നായരാശാനും നല്ലതു പറഞ്ഞു. തൊട്ടു പിറ്റേന്ന് കഥകളിക്കും കൊട്ടി. പുറപ്പാടിന് പരിഭ്രമിച്ച് അരങ്ങത്തു കൊട്ടാന്നില്ക്കുമ്പോഴാണ് അതിലും പരിഭ്രമിച്ചു നില്ക്കുന്ന പൊന്നാനിപ്പാട്ടുകാരനെ കണ്ടത്. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരിലൊരാളായ വെണ്‍‌മണി ഹരിദാസ്! എങ്ങനെയൊക്കെയോ പുറപ്പാടും കഴിച്ചുകൂട്ടി. പിന്നീടുള്ള കളിയരങ്ങുകളില്കീഴ്പ്പടം കുമാരന്നായര്‍, കലാമണ്ഡലം രാമന്‍‌കുട്ടി നായര്‍, കലാമണ്ഡലം പദ്മനാഭന്നായര്‍, കലാമണ്ഡലം ഗോപി തുടങ്ങി കഥകളിയിലെ എല്ലാ പ്രധാനകലാകാരന്മാരുടെയും വേഷങ്ങള്ക്കു കൊട്ടാന്സാധിച്ചിട്ടുണ്ട്. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍, കലാനിലയം ബാബു, കലാമണ്ഡലം ശങ്കരവാരിയര്തുടങ്ങിയ മദ്ദളക്കാര്ക്കൊപ്പവും മന്നാടിയാരാശാന്തുടങ്ങിയുള്ള ചെണ്ടക്കാര്ക്കൊപ്പവും അരങ്ങത്തു ചെണ്ടയുമായി നില്ക്കാന്കഴിഞ്ഞതുതന്നെ എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്. പിന്നീടു കുറച്ചുകാലം ആയാംകുടി ആശാനില്‍‌നിന്ന് ഇടയ്ക്കയും അഭ്യസിച്ചു. എങ്കിലും പിന്നീടു പലയിടത്തായി ജോലി ചെയ്യേണ്ടിവന്നതുകൊണ്ട് കളിക്കൊട്ടില്പഴയതുപോലെ തുടരാനായില്ല. ഇപ്പോള്അത്രയ്ക്ക് ഒഴിവാക്കാനാവാത്ത ഇടങ്ങളിലേ കളിക്കു പോകാറുള്ളു.

കവിതകളല്ല, ആട്ടക്കഥകളാണ് ഞാന്ആദ്യം എഴുതിയത്. എട്ടാം ക്ലാസ്സില്പഠിച്ചിരുന്ന കാലത്ത് മൂന്ന് ആട്ടക്കഥകളെഴുതി. പിന്നെ 1988 ല്കോട്ടയം ബസേലിയസ് കോളേജില്മലയാളം ബിരുദത്തിനു ചേര്ന്നു കഴിഞ്ഞ് മൂന്നെണ്ണംകൂടി. അക്കാലത്തുതന്നെ കോളേജിലുള്ള പഠനത്തിനുപുറമേ സംസ്കൃതം വിസ്തരിച്ചു പഠിക്കാന്പി വി വിശ്വനാഥന്നമ്പൂതിരി സാറിന്റെ വീട്ടില്സ്ഥിരമായി പോയിരുന്നു. ഇന്ന് എം ജി യൂണിവേഴ്സിറ്റി അധ്യാപകനും സാഹിത്യ-ചലച്ചിത്രനിരൂപകനുമായ പി എസ് രാധാകൃഷ്ണന്‍, പിന്നീടു ഭാഷാപോഷിണി പത്രാധിപസമിതി അംഗമായ രാമാനുജന്എന്നിവരൊക്കെയായിരുന്നു സംസ്കൃതപഠനത്തില്സഹപാഠികള്‍. അന്നു സ്കൂള്ഓഫ് ലെറ്റേഴ്സില്ഉണ്ടായിരുന്ന നരേന്ദ്രപ്രസാദ് സാറും വിനയചന്ദ്രന്സാറും ക്ലാസ്സുകള്കേള്ക്കാന്ഇടയ്ക്കിടയ്ക്കു വന്നിരുന്നത് കൌതുകത്തോടെ ഓര്ക്കുന്നു. എന്തായാലും സംസ്കൃതപഠനത്തിന്റെ പശ്ചാത്തലത്തില്അന്നെഴുതിയ ആട്ടക്കഥകളില്പഴയ ആട്ടക്കഥകളിലെപ്പോലെ സംസ്കൃതശ്ലോകങ്ങളും സംസ്കൃതബഹുലമായ പദങ്ങളുമൊക്കെയാണുണ്ടായിരുന്നത്. കഥകള്കുറേയേറെ തവണ അരങ്ങേറിയിട്ടുണ്ട്. ഇപ്പോഴും ചിലയിടങ്ങളില്അവതരിപ്പിച്ചുവരുന്നുമുണ്ട്. ഒരെണ്ണം പുസ്തകമാക്കി. നരേന്ദ്രപ്രസാദ് സാറാണ് അതു പ്രകാശനം ചെയ്തത്. എന്തായാലും കഥകളോടെ 1989 ല്ത്തന്നെ ആട്ടക്കഥയെഴുത്ത് നിര്ത്തി!

മലയാളബിരുദപഠനകാലത്താണ് കഥകളിയും തായമ്പകയ്ക്കും പുറമേ മറ്റു കലകളെക്കുറിച്ച് കൂടുതല്അന്വേഷിച്ചു തുടങ്ങിയത്. അവയിലൊക്കെ ഉപയോഗിക്കുന്ന താളങ്ങളുടെ വൈവിധ്യവും താളപ്രയോഗത്തിന്റെ പ്രത്യേകതകളും തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴാണത്. അച്ഛന്കഥകളിയുടെ സീസണ്അല്ലാത്തപ്പോള്പള്ളിപ്പുറത്തുകാവില്തീയാട്ടിനു കൊട്ടാന്പോകുമായിരുന്നു. അച്ഛന് അസൌകര്യമുള്ള ദിവസങ്ങളില്ഞാനും പോയി. മറ്റു കലകള്കാണാന്പോകുന്നതിനു പുറമേ അവയിലുപയോഗിക്കുന്ന താളങ്ങളെക്കുറിച്ചും കലാകാരന്മാരോട് അന്വേഷിക്കാന്തുടങ്ങി. അതുവരെ കേട്ടിട്ടില്ലാത്ത നിരവധി താളങ്ങള്‍! കലകളെക്കുറിച്ചുള്ള പുസ്തകങ്ങള്നോക്കിയപ്പോള്ക്ലാസ്സിക്കല്കലകളിലെ ചില താളങ്ങളെക്കുറിച്ചല്ലാതെ മറ്റു പഠനങ്ങളൊന്നുമില്ല! നൂറുകണക്കിനാണു കേരളത്തിലുള്ള കലകള്എന്നോര്ക്കണം. ഓരോ നാടിനും അതതിന്റെ കലകള്‍. ഓരോ സമുദായത്തിനും പ്രത്യേകകലകള്‍! ഇവയൊന്ന് എണ്ണിത്തീര്ക്കാന്പോലും ഇതുവരെ ആയിട്ടില്ല. കുറേയേറെ കലകള്ഏതു സമയത്തും ഇല്ലാതാകാവുന്ന അവസ്ഥയിലാണ്. കലകളെക്കുറിച്ചു പുറത്തുനിന്നു പഠിച്ചാല്ഒന്നുമാവില്ല. അതതു കലകളുടെ സാങ്കേതികമായ കാര്യങ്ങളെക്കുറിച്ചും അറിവുള്ളവര്വേണം കലാഗവേഷണത്തിനു പുറപ്പെടാന്എന്ന് ഉറപ്പിച്ചുതന്നെ പറയുന്നു. അല്ലെങ്കില്ഗവേഷണസമയത്തെങ്കിലും കലാസങ്കേതങ്ങള്പഠിക്കാന്അവര്തയ്യാറാവണം. അല്ലെങ്കില്പ്രബന്ധങ്ങളുടെ എണ്ണം കൂടുമെന്നല്ലാതെ കലകള്ക്കു പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ല

നാടന്കലകളിലെ താളങ്ങളെപ്പറ്റി ഒരിക്കല്ചെണ്ടവാദ്യരംഗത്തെ കുലപതിയും അച്ഛന്റെയും മുത്തച്ഛന്റെയും ഗുരുനാഥനുമായ കലാമണ്ഡലം കൃഷ്ണന്‍‌കുട്ടി പൊതുവാളാശാനോട് ചോദിച്ചു. ക്ഷേത്രാനുഷ്ഠാനവാദ്യങ്ങളെപ്പറ്റി പറഞ്ഞുതന്ന അദ്ദേഹം, നാടന്‍‌താളങ്ങളെക്കുറിച്ചറിയാന്കുറിച്ചി കുമാരനോടു ചോദിക്കൂ എന്നാണു പറഞ്ഞത്. പിന്നീട് ചങ്ങനാശ്ശേരി എസ് ബി കോളേജില്ബിരുദാനന്തരബിരുദത്തിനു പഠിച്ചിരുന്ന കാലത്ത് ഞാന്കോളേജിലെ എന്റെ അധ്യാപകനായ ഇസ്താക്ക് സാറിനൊപ്പമാണ് കുമാരന്ആശാനെ കാണാന്പോയത്. നൃത്തകലാരംഗത്തും കലാനിരൂപണരംഗത്തുമൊക്കെയുള്ളവര്തന്നില്നിന്നു പലതും മനസ്സിലാക്കിയിട്ടുണ്ടെന്നും, എന്നാല്അവരാരും തന്റെ പേരു പോലും പരാമര്ശിക്കാറില്ല എന്നും പറഞ്ഞ കുമാരന്ആശാന്ആദ്യം കലയെക്കുറിച്ച് എന്തെങ്കിലും പറയാന്പോലും തയ്യാറായില്ല. ഏകചൂഴാതി എന്നറിയപ്പെടുന്ന താളപദ്ധതിയിലെ താളങ്ങളുടെ പേരും അതില്രണ്ടാമത്തെ താളമായ രൂപതാളത്തിന്റെ ഘടനയുമാണ് അദ്ദേഹത്തില്നിന്നു പിന്നീടു ലഭിച്ചത്. അര്ജ്ജുനനൃത്ത(മയില്പ്പീലിത്തൂക്കം)ത്തെപ്പറ്റി അദ്ദേഹംതന്നെ ഒരു പുസ്തകമെഴുതണം എന്നും ഞങ്ങള്എഴുതിയെടുത്തുകൊള്ളാം എന്നും ഞങ്ങളുടെ പേരുപോലും പരാമര്ശിക്കാതെ അദ്ദേഹത്തിന്റെ പുസ്തകമിറക്കാം എന്നും ഇസ്താക്ക് സാറും ഞാനും കെഞ്ചിനോക്കി. അദ്ദേഹം വഴങ്ങിയില്ല. പിന്നെ മയില്പ്പീലിത്തൂക്കത്തിന്റെ മേളത്തിനു പങ്കെടുക്കാറുള്ള നീലമ്പേരൂര്രാമകൃഷ്ണനാണ് കലയിലെ ചില താളങ്ങള്പറഞ്ഞുതന്നത്. മറ്റു താളങ്ങള്ക്കൊപ്പം പല കലാകാരന്മാരില്നിന്നായി ഏകചൂഴാതി താളപദ്ധതിയിലെ താളങ്ങള്സമാഹരിച്ചു. അവ ക്രമമായി അടുക്കിയപ്പോഴാണ് താളങ്ങളുടെ അത്ഭുതകരമായ ക്രമവും ലാളിത്യവും താളക്കൂട്ടുകള്നിര്മ്മിക്കാനുള്ള ഏകകങ്ങള്എന്ന നിലയിലുള്ള പ്രസക്തിയും മനസ്സിലായത്. ഏകചൂഴാതി കൂടാതെ വേറെയും നിരവധി താളങ്ങള്കുറിച്ചി കുമാരന്ആശാന് അറിയുമായിരുന്നു. അന്നൊന്നും സ്വന്തം  പേരില്പ്പോലും പുസ്തകമെഴുതാന്തയ്യാറാകാതിരുന്ന അദ്ദേഹം മരിക്കുന്നതിന് ഒരു മാസം മുന്പ് വിനയചന്ദ്രന്സാര്വഴി എന്നെ വിളിച്ച് പുസ്തകമെഴുതാന്പറ്റുമോ എന്നു ചോദിച്ചു. അന്നു കാസര്ഗോഡിനടുത്ത് കാഞ്ഞങ്ങാടായിരുന്ന എനിക്ക് സമയം അതിനു സഹായിക്കാനായില്ല. അദ്ദേഹം മരിച്ചതോടെ നൂറുകണക്കിനു താളങ്ങളാണ് നഷ്ടപ്പെട്ടുപോയത്. അര്ജുനനൃത്തത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ഉജ്വലമായ ഒരു പുസ്തകവും നഷ്ടമായി. കുറച്ചുകാലം മുന്പ് കലാമണ്ഡലം സുഗന്ധിയുടെ പുത്രിയും പദ്മാ സുബ്രഹ്മണ്യത്തിന്റെ ശിഷ്യയുമായ നന്ദിത പ്രഭു അര്ജ്ജുനനൃത്തത്തെക്കുറിച്ചു ഗവേഷണം ചെയ്യണമെന്നു താല്പര്യം പ്രകടിപ്പിച്ചപ്പോള്എനിക്കറിയുന്നതു പറഞ്ഞുകൊടുക്കുകയും നഷ്ടമായ താളങ്ങളെക്കുറിച്ചു സൂചിപ്പിക്കുകയും ചെയ്തിരുന്നു. കുറിച്ചി കുമാരന്ആശാന്താളങ്ങളെക്കുറിച്ചെഴുതിയ ചില കുറിപ്പുകള്അദ്ദേഹത്തിന്റെ പുത്രനായ നടേശനില്നിന്ന് നന്ദിത സമാഹരിച്ചിട്ടുണ്ട്. മയില്പ്പീലിത്തൂക്കം അവതരിപ്പിച്ചിരുന്ന മറ്റു കലാകാരന്മാരെപ്പറ്റിയും കലയെപ്പറ്റിയും കൂടുതല്അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന സജനീവ് എന്നായരുടെ പരിശ്രമങ്ങള്കാണുമ്പോഴും വലിയ സന്തോഷം തോന്നുന്നു

എം പഠനത്തിനു ശേഷം 1994 ല്എം ജി സര്വകലാശാല സ്കൂള്ഓഫ് ലെറ്റേഴ്സില്എം ഫില്പഠനത്തിനു ചെല്ലുമ്പോഴേക്കും കുറേയേറെ കലകളിലുപയോഗിക്കുന്ന താളങ്ങള്സമാഹരിച്ചു കഴിഞ്ഞിരുന്നു. കുഞ്ചന്നമ്പ്യാരുടെ ഹരിണീസ്വയംവരം തുള്ളലിലെ താളശില്പങ്ങളായിരുന്നു എം ഫിലിന് എന്റെ പഠനവിഷയം. അതിനു മാര്ഗദര്ശിയായത് കവി ഡി വിനയചന്ദ്രന്സാര്ആണ്. കുഞ്ചന്നമ്പ്യാരുടെ ഹരിണീസ്വയംവരത്തില്കാരിക, ലക്ഷ്മി, കുണ്ടനാച്ചി, കുംഭം തുടങ്ങിയ താളങ്ങള്ക്ക് ശാസ്ത്രീയസംഗീതത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് നമ്പ്യാര്ലക്ഷണം നല്കിയിട്ടുണ്ട്. ലക്ഷണങ്ങള്പലരും ഉദ്ധരിക്കാറുണ്ടെങ്കിലും താളപ്രയോഗം എങ്ങനെയെന്നോ അതതു താളങ്ങളുടെ നിലവിലുള്ള രൂപവുമായി ബന്ധമെന്തെന്നോ പറഞ്ഞുകണ്ടിട്ടില്ല. അതുകൊണ്ടുതന്നെ പഠനം ഒരു വെല്ലുവിളിയായിരുന്നു. കുഞ്ചന്നമ്പ്യാരുടെ രീതിശാസ്ത്രമെന്തെന്നും ലക്ഷണങ്ങള്എങ്ങനെ അതതു താളങ്ങളുടെ പ്രയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും പ്രബന്ധത്തില്വിശദീകരിക്കാനായത് എന്നെ സംബന്ധിച്ച് വളരെ അഭിമാനവും സന്തോഷവും തോന്നുന്ന കാര്യമാണ്. കുറച്ചു വര്ഷങ്ങള്ക്കു മുന്പ് അമ്പലപ്പുഴ കുഞ്ചന്സ്മാരകത്തില്‍‌വച്ച് അറുപതോളം തുള്ളല്കലാകാരന്മാരടങ്ങിയ സദസ്സില്തുള്ളലിലെ താളങ്ങളുടെ ലക്ഷ്യ-ലക്ഷണസമന്വയം എങ്ങനെയെന്നു ഡമോണ്‍‌സ്ട്രേറ്റ് ചെയ്തു. മൂന്നര മണിക്കൂര്സമയംവേണ്ടിവന്നു അതിന്. കലാമണ്ഡലം പ്രഭാകരന്‍, കോങ്ങാട് അച്ചുതപിഷാരടി, കലാമണ്ഡലം ജനാര്ദ്ദനന്എന്നിവരൊക്കെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുറിച്ചിത്താനം ജയകുമാറിന്റെ ശിഷ്യയായ ദൃശ്യ എന്ന കൊച്ചുമിടുക്കി അതിനടുത്ത വര്ഷം അമ്പലപ്പുഴ വച്ചുതന്നെ താളങ്ങള്തുള്ളലില്അവതരിപ്പിച്ചു. എങ്കിലും തുള്ളല്എന്ന കലയ്ക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ താളങ്ങളടങ്ങുന്ന ഹരിണീസ്വയംവരം കലാമണ്ഡലം ഉള്പ്പെടെയുള്ള സ്ഥാപനങ്ങളില്പഠിപ്പിക്കുക, മുതിര്ന്ന കലാകാരന്മാര്‍‌ ഇത് അവതരിപ്പിക്കുക എന്നീ ആഗ്രഹങ്ങള്ഇപ്പോഴും നിറവേറിയിട്ടില്ല എന്നൊരു ദു:ഖം അവശേഷിക്കുന്നു. അടുത്തയിടയ്ക്ക്സ്വപാനംഎന്ന ചലച്ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതിയപ്പോള്അതിലെ ഒരു ഗാനംകുണ്ടനാച്ചിതാളത്തില്ചെയ്യാനായി. സംഗീതസംവിധായകനായ ശ്രീവത്സന്ജെ മേനോന്അതിനുപാകത്തിനുള്ള ഉപകരണസംഗീതം ഒരുക്കിയപ്പോള് താളത്തിനു മറ്റൊരു മാനംതന്നെ ലഭിച്ചു. താളത്തിന് ഇത്തരത്തിലെങ്കിലും പ്രചാരം നല്കാനായതില്കൃതാര്ത്ഥതയുണ്ട്.

സ്കൂള്ഓഫ് ലെറ്റേഴ്സില്ത്തന്നെ പി എച്ച് ഡി ബിരുദത്തിനായുള്ള ഗവേഷണം തുടങ്ങിയപ്പോള്കലകളെക്കുറിച്ച് അന്വേഷിക്കാന്ഔദ്യോഗികമായ കാരണംകൂടിയായി! ‘നാടോടിത്താളങ്ങള്ആധുനികമലയാളകവിതയില്‍’ എന്നതായിരുന്നു വിഷയം. ഡി വിനയചന്ദ്രനായിരുന്നു അതിനും മാര്ഗദര്ശിയായത്. മറ്റു പല ഗവേഷണമാര്ഗദര്ശികളെയും വിഷയവുമായി സമീപിച്ചപ്പോള്പിന്തിരിപ്പിക്കാനോ കുറേക്കൂടി എളുപ്പമുള്ള മറ്റു വിഷയങ്ങളെടുക്കാന്പ്രേരിപ്പിക്കാനോ ആണ് അവര്ശ്രമിച്ചത്. പക്ഷേ വിനയചന്ദ്രന്സാര്സന്തോഷത്തോടെ സമ്മതിച്ചു. താളങ്ങള്സമാഹരിക്കാനുമായി കേരളത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും സഞ്ചരിക്കുകയും കലാവതരണങ്ങള്കാണുകയും കലാകാരന്മാരോടു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പന്തളത്തും നെയ്യാറ്റിന്‍‌കരയ്ക്കടുത്ത് ധനുവച്ചപുരത്തും ജോലി ചെയ്തിരുന്നപ്പോള്അതതു പ്രദേശങ്ങളിലെ കലകളെക്കുറിച്ചും താളങ്ങളെക്കുറിച്ചും കൂടുതല്അറിയാനായി. പന്തളം കോളേജില്ഗണിതശാസ്ത്രവിഭാഗം അധ്യാപകനും പടേനി, പടേനിയുടെ ജീവതാളം തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്ത്താവുമായ കടമ്മനിട്ട വാസുദേവന്പിള്ളയോടൊപ്പം കുറച്ചു വര്ഷങ്ങള്ജോലിചെയ്യാന്സാധിച്ചതും കലാപഠനത്തിന് ഒട്ടേറെ സഹായിച്ചിട്ടുണ്ട്. പിന്നീടു ചങ്ങനാശ്ശേരി കോളേജില്വന്നപ്പോള്ക്ലാസ്സിക്കല്കലകളെക്കുറിച്ച് ഏറെ അന്വേഷിച്ചിട്ടുള്ള കെ എന്വിശ്വനാഥന്നായര്‍, സ്വന്തം ഉത്സാഹത്തില്ഒരു പടയണിക്കളരിതന്നെ നടത്തുന്ന ബി രവികുമാര്‍, ‘ചെണ്ടപ്പുറത്തുകോലുവയ്ക്കുന്നിടത്തെല്ല്ലാംസാന്നിധ്യമറിയിക്കുന്ന ചരിത്രവിഭാഗം അധ്യാപകന് ബി സുരേഷ്കുമാര്എന്നിവരുടെ ദൃഢസൌഹൃദവുമുണ്ടായി. ഇവരുടെ ഉത്സാഹത്തിനുമുന്നില്ഇവരെക്കാള്പ്രായത്തില്ചെറുപ്പമായ ഞാന്വയസ്സനായിപ്പോകുന്നു എന്നൊരു സങ്കടമേയുള്ളു.

കാസര്ഗോഡിനടുത്തുള്ള കാഞ്ഞങ്ങാട്ടു താമസിച്ചപ്പോഴാണ് തെയ്യം, പൂരക്കളി, തിടമ്പുനൃത്തം തുടങ്ങിയ കലകള്കൂടുതല്കാണാനും പഠിക്കാനുമായത്. അക്കാലത്താണ് കാല്നൂറ്റാണ്ടില്ഒരിക്കല്മാത്രമുള്ള തൃക്കരിപ്പൂര്രാമവില്യം കഴകത്തിലെ പെരുങ്കളിയാട്ടം നടന്നത്. നൂറ്റിയെണ്‍‌പതിലേറെ തെയ്യങ്ങള്അവതരിപ്പിക്കപ്പെട്ട പെരുങ്കളിയാട്ടം അതിന്റെ വന്യശോഭയോടെ ഉള്ളില്നിറഞ്ഞുനില്ക്കുന്നു. നിരവധി കലാകാരന്മാരെ പരിചയപ്പെടാനും താളമുള്പ്പെടെയുള്ള കലാസങ്കേതങ്ങള്പഠിക്കാനുമായി എന്നത് വളരെ സന്തോഷം.

പഠനത്തിനായി പ്രാചീനതാളശാസ്ത്രത്തെ ഏറെ ആശ്രയിച്ചിട്ടുണ്ട്. സംസ്കൃതം കൂടാതെ തമിഴും അതിനായി പഠിച്ചു. പ്രാചീനതമിഴകത്തിന്റെയും സംസ്കൃതത്തിലെ സംഗീതശാസ്ത്രത്തിന്റെയും പാരമ്പര്യം നമ്മുടെ നാടന്‍‌കലകള്ക്കുപോലുമുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള കലാപഠനഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ട്. കലാവതരണങ്ങള്കാണാനുള്ള യാത്രകള്പോലെതന്നെ ആവേശവും ഉത്കണ്ഠയും നിറഞ്ഞതായിരുന്നു പുസ്തകങ്ങള്ശേഖരിക്കാനുള്ള യാത്രകളും.

തുറന്നുപറയട്ടെ. കലാരംഗത്ത് എന്തോ ഗംഭീരകാര്യങ്ങള്ചെയ്തു എന്ന തോന്നലൊന്നും എനിക്കില്ല. കാരണം കേരളത്തിലെ കലകളുടെ സമൃദ്ധിവച്ചു നോക്കിയാല്കലാപഠനരംഗം വളരെ ദരിദ്രമാണ്. എത്രയോ കലകളിലെ താളങ്ങള്ഇനിയും സമാഹരിക്കാനുണ്ട് എന്നും ബോധ്യമുണ്ട്. ഇതരകലാസങ്കേതങ്ങളെക്കുറിച്ചും പഠനങ്ങളുണ്ടാവണം. ഗവേഷണപ്രബന്ധങ്ങള്മിക്കതും കലകളിലുപയോഗിക്കുന്ന സാഹിത്യത്തെ കേന്ദ്രീകരിച്ചാണ്. അതിന്റെ പാഠഭേദങ്ങളുടെ സമാഹരണവും കൂടാതെ ചടങ്ങുകളുടെ വിവരണവുമാണ് മിക്ക പ്രബന്ധങ്ങളിലും പുസ്തകങ്ങളിലുമുള്ളത്. അവയ്ക്കു പ്രസക്തിയില്ല എന്നു പറയുന്നില്ല. എങ്കിലും കലാസങ്കേതങ്ങളുടെ പഠനം കൂടി ചേരുമ്പോഴേ കലാപഠനത്തിനു സമഗ്രതയുണ്ടാവൂ എന്ന് ഉറപ്പിച്ചുതന്നെ പറയുന്നു. അത്തരത്തിലുള്ള ഒരു ശ്രമമാണ്കേരളത്തിലെ താളങ്ങളും കലകളും’. ഗവേഷണപ്രബന്ധത്തിലെ ചില അധ്യായങ്ങള്പരിഷ്കരിച്ചു തയ്യാറാക്കിയതാണ് പുസ്തകം. ആവുന്നത്ര ലളിതമാക്കിയിട്ടുണ്ടെങ്കിലും വിവരണം സാങ്കേതികമാണ്. തുടക്കം മുതല്ക്ഷമയോടെ വായിച്ചാല്കലകളോടു താല്പര്യമുള്ള ആര്ക്കും മനസ്സിലാവാന്ബുദ്ധിമുട്ടുണ്ടാവില്ല എന്നു കരുതുന്നു. പുസ്തകമെഴുതാന്നിര്ബന്ധിച്ചത് സാഹിത്യപ്രവര്ത്തകസഹകരണസംഘം സെക്രട്ടറി അജിത് കെ ശ്രീധറാണ്. അതുകൊണ്ടു മാത്രമാണ് മറ്റു തിരക്കുകള്മാറ്റിവച്ച് ഇതു ചെയ്തുതീര്ത്തത്. അജിത്തിനും എസ് പി സി എസിന്റെ മറ്റു പ്രവര്ത്തകര്ക്കും നന്ദി.

നന്ദി പറഞ്ഞാല്തീരാത്തത് കലകള്അവതരിപ്പിക്കുന്ന കലാകാരന്മാരോടാണ്. താരതമ്യേന പ്രചാരമുള്ള കലയായ കഥകളിയില്ശ്രദ്ധേയസാന്നിധ്യങ്ങളായിട്ടുപോലും ജീവിതത്തിലെ പല ഘട്ടങ്ങളും അതിജീവിക്കാന്അത്രയേറെ പണിപ്പെട്ട മുത്തച്ഛനെയും അച്ഛനെയും എനിക്കു നേരിട്ടറിയുമല്ലൊ. കഷ്ടപ്പാടുകള്ഞാനും പങ്കുവച്ചതാണ്. അപ്പോള്അത്രയൊന്നും പ്രചാരമില്ലാത്ത കലകളില്തുടരുമ്പോഴും കലകള്ക്കുവേണ്ടി ജീവിതം സമര്പ്പിച്ച കലാകാരന്മാരെക്കുറിച്ച് ഓര്ക്കുമ്പോള്ത്തന്നെ തല കുനിക്കാതെ വയ്യ. അവരില്നിന്നു ലഭിച്ചതൊക്കെ അവരുടെതന്നെ പേരില് പുസ്തകത്തിലും ഇതിനാധാരമായ ഗവേഷണപ്രബന്ധത്തിലും ചേര്ത്തിട്ടുണ്ട്. ഒന്നും എന്റെയല്ല എന്നു പറയുന്നതു വിനയംകൊണ്ടല്ല; സത്യം അതായതുകൊണ്ടാണ്. പുസ്തകത്തിന്റെ പ്രധാന കടപ്പാട് കലാകാരന്മാരോടാണ്. അവരില്പ്പലരും ഇന്നു നമ്മോടൊപ്പമില്ല എന്നൊരു സങ്കടവും അവശേഷിക്കുന്നു. അവര്ഒപ്പംകൊണ്ടുപോയത് അവര്ക്കു മാത്രം സ്വന്തമായ കലയാണ്. അത് മറ്റാര്ക്കും വീണ്ടെടുക്കാനാവില്ലല്ലൊ